Saturday 15 April 2017

കഥ

http://indianexpress.com/article/lifestyle/sita-and-rama-tell-the-story-of-human-emotions-artist-neeta-singh/

തോരണങ്ങളുയരും മുൻപേ 
പന്തലിലേക്ക് നടന്നു കയറുക ,
ഞാൻ കടലായിരുന്നുവെന്നു 
കണ്ണിൽ നോക്കി പതിയെ പറയുക ,
സമ്മാനങ്ങളില്ലാതെ അസ്തമിക്കുക 
നീ സൂര്യനായിരുന്നു.

........................................................................

ആകാശ ഊഞ്ഞാലിലിരുന്നു 
ഞാൻ കണ്ണടയ്ക്കുന്നു,
നീ കൈപിടിക്കുന്നു,
വിയർപ്പുമണമുണങ്ങിയ നിന്റെ 
താടി കുടുകുടെ ചിരിക്കുന്നു ,
ശലഭങ്ങൾ നൃത്തമാടുന്നയെന്റെ   
അടിവയറ്റിൽ നീ കറുകറുത്ത 
അപ്പൂപ്പൻ താടികൾ പൊഴിക്കുന്നു

....................................................................... 

മാസങ്ങൾക്കപ്പുറത്തു നിന്നും 
നിന്റെ മുറിയിൽ നിന്നുയരുന്ന 
നിലയ്ക്കാത്ത പെൺചിരി,
കാതങ്ങൾക്കിപ്പുറത്തുള്ളയെന്റെ 
കാതിൽ അലയടിക്കുന്നു,
ഞാൻ കടലാകുന്നു. 

.......................................................................

അവൾ കാറ്റാകുന്നു,പറക്കുന്നു,
നീ പിന്നെയും ഉദിക്കുന്നു,
നിർത്താതെ പിറുപിറുക്കുന്നു ,
ഞാൻ കര തേടിയിറങ്ങുന്നു,
കാൽ പൊള്ളിയെന്നിലേക്ക് 
 മടങ്ങുന്നു.അതാ, 
നാം ചുട്ടു നനച്ച മണൽത്തരികൾ!


No comments:

Post a Comment