ഇന്നലെയും വന്നിരുന്നു.
ആ ഒറ്റമുറി വീട്,
പണിതീരാത്ത ജനാലകൾ ,
കടൽ ഭിത്തിയിലേക്ക് തുറക്കുന്നത്.
കരിനീല പുതച്ച തുറമുഖം.
നര വീണൊരു വെളുത്ത പാലം.
നമ്മളാറു പേർ , ഒരിടത്ത്.
വീടുകളായിരുന്നു രാത്രി നിറയെ
പലകാലങ്ങളിൽ ഇറങ്ങി വന്നതും
കയറിപ്പറ്റാതെ പോയതും.
കുലത്തെക്കുറിച്ച് ഒരക്ഷരം
നിങ്ങൾ ചോദിച്ചില്ല,
നോട്ടു പെട്ടിയെക്കുറിച്ചവരും.
അന്തരങ്ങൾ നിർമ്മിക്കപ്പെടുകയാണ്.
നിന്റെ ചായ പോലെ , കടുപ്പത്തിൽ.