Monday 27 November 2017

ഭോഗി



കണ്ണിലെ ഞരമ്പുകളോരോന്നും
ചുവപ്പിച്ച് ,കവിൾമണ്ണാകെ
കുഴച്ചു  കാത്തിരിപ്പുണ്ടൊരാൾ.

നീയേതു ഭൂഖണ്ഡത്തിലാവണം
സമയമിത്രമേൽ പതുക്കെ ചലിക്കാൻ,
മടക്കമിങ്ങനെ നീളാൻ ?

കൂടിക്കാഴ്ച്ചക്കനുവദിച്ച മുറിയിലാരും
നേരം ഇരുട്ടിയതറിഞ്ഞിരിക്കില്ല,വെളിച്ച-
മെത്തും മുൻപേ വന്നെത്തിയൊരാളെ നീയും.

മരങ്ങൾ മാത്രം തുണയുള്ളൊരു രാത്രിയിൽ
"വരും" എന്നൊരു വാക്കിന്റെ തണലിൽ, ഒരു
കള്ളത്തിലേക്ക് കണ്ണും നട്ടൊരു പെൺകുട്ടി.

മണിയടി നിലച്ച ആ ഫോൺ, നീ തല്ലിപ്പൊട്ടിച്ച
പരാതിപ്പെട്ടി.അലോസരപ്പെടുത്തുന്ന
ആവർത്തനങ്ങൾ അവസാനിക്കുകയാവണം.

നാം നരയ്ക്കും തോറും നിനക്കു രുചിയേറു-
മെന്നരയിൽ പച്ച കുത്തിയ നീ ,ഏദനിൽ ശൈത്യo
വരും മുൻപേ ബോധിവൃക്ഷം തേടിപ്പോയ നീ !





Friday 10 November 2017

കലപില

നിന്റെ അക്ഷരങ്ങളിൽ
മധുരം കിനിയുന്നു.
നുകർന്നു മതിവരാത്ത
https://www.mojarto.com/artworks/?view_type=listing
അതിമധുരം.
ഉടലിനെ ത്രസിപ്പിക്കുന്ന
ലഹരിയും നീ തന്നെ !

എനിക്കുച്ചരിക്കാൻ ഭയമുള്ള
വാക്കുകൾ കൂടിയും
ഉറക്കെ പറയുന്ന നീ ,
ഞാനടച്ച വാതിലുകളൊക്കെ
തള്ളിത്തുറന്നെന്റെ നെഞ്ചിൽ
താളം ചവിട്ടുന്ന നീ.

തിരക്കുകളെന്നെ തിരയുമ്പോൾ
കാലം മുട്ടുകുത്തുമ്പോൾ 
സമയം ചെകുത്തനാകുന്ന
മാത്രയിൽ മാത്രം,
മടുക്കുന്നു,നിന്നെ മടുക്കുന്നു.
                                                                                                                                                                                                         
മൂളലുകളില്ലാതെ,
മറുപടികളില്ലാതെ നിന്റെ 
കലപിലകൾ ചത്തൊടുങ്ങുന്നു.
വിരസതയെന്നെ വിഴുങ്ങുന്നു
പെണ്ണേയെന്ന് ചുണ്ടിൽ
തൊടാതെ പറഞ്ഞതിൽ
പിന്നെയാണവളെ
കേൾക്കാതായത്.