Monday 27 November 2017

ഭോഗി



കണ്ണിലെ ഞരമ്പുകളോരോന്നും
ചുവപ്പിച്ച് ,കവിൾമണ്ണാകെ
കുഴച്ചു  കാത്തിരിപ്പുണ്ടൊരാൾ.

നീയേതു ഭൂഖണ്ഡത്തിലാവണം
സമയമിത്രമേൽ പതുക്കെ ചലിക്കാൻ,
മടക്കമിങ്ങനെ നീളാൻ ?

കൂടിക്കാഴ്ച്ചക്കനുവദിച്ച മുറിയിലാരും
നേരം ഇരുട്ടിയതറിഞ്ഞിരിക്കില്ല,വെളിച്ച-
മെത്തും മുൻപേ വന്നെത്തിയൊരാളെ നീയും.

മരങ്ങൾ മാത്രം തുണയുള്ളൊരു രാത്രിയിൽ
"വരും" എന്നൊരു വാക്കിന്റെ തണലിൽ, ഒരു
കള്ളത്തിലേക്ക് കണ്ണും നട്ടൊരു പെൺകുട്ടി.

മണിയടി നിലച്ച ആ ഫോൺ, നീ തല്ലിപ്പൊട്ടിച്ച
പരാതിപ്പെട്ടി.അലോസരപ്പെടുത്തുന്ന
ആവർത്തനങ്ങൾ അവസാനിക്കുകയാവണം.

നാം നരയ്ക്കും തോറും നിനക്കു രുചിയേറു-
മെന്നരയിൽ പച്ച കുത്തിയ നീ ,ഏദനിൽ ശൈത്യo
വരും മുൻപേ ബോധിവൃക്ഷം തേടിപ്പോയ നീ !





No comments:

Post a Comment