Tuesday 29 October 2013

അരുംകൊല

ഒരിക്കൽ
വിശന്നു വലഞ്ഞ
ബുദ്ധിരാക്ഷസർ
പുസ്തകത്തിലെത്തി.

അമ്മിഞ്ഞപ്പാൽ മണം
വിട്ടൊഴിഞ്ഞിട്ടില്ലാത്ത
മയിൽപീലിക്കുഞ്ഞുങ്ങളെ
മാനത്തേക്കെറിഞ്ഞു.

വളപ്പൊട്ടുകളിൽ തട്ടി
കാൽ മുറിഞ്ഞപ്പോൾ,
അഴകളവുകളെക്കുറിച്ച്
അടക്കം പറഞ്ഞു.

നിലവിളികൾ കേട്ട്
ഉറക്കെ അട്ടഹസിച്ച്
പെണ്ണെഴുത്തെന്നു
കൂകി വിളിച്ചു.

സമത്വത്തെ
കഴുത്തറുത്ത് കൊന്നിട്ട്
താളുകളോരോന്നും
തിന്നു മുടിച്ചു.

1 comment: