Saturday 1 February 2014

ഇത്ര മാത്രം

രാത്രിയൊരിക്കൽ കുടിച്ചു
വറ്റിച്ച വികാരസാഗരം,

നിലാവത്തിറുത്ത് മാറ്റിയ
ആകാശവനിയിലെ പൂക്കൾ,

മോഹങ്ങൾ അന്തിയുറങ്ങുന്ന
മഴ മരിച്ച മേഘപ്പാടങ്ങൾ,

വെളിച്ചം വെട്ടിമാറ്റിയിട്ട
ഇരുട്ടിന്റെ നിഴൽമരങ്ങൾ,

നിശബ്ദതയുടെ ചങ്ങലയിൽ
പൂട്ടിയിട്ട ഭ്രാന്തൻ ചിന്തകൾ,

ദിക്കറിയാത്ത സഞ്ചാരിയുടെ
പേരിടാനാവാത്ത സ്വപ്നങ്ങൾ,

ഭൂമിയുടെ മതിൽക്കെട്ടിനകത്ത്
അവശേഷിക്കുന്നതിത്ര മാത്രം.

ഒരു പ്രളയത്തിനുമൊരിക്കലും
വിഴുങ്ങാനാവാത്ത പകലുകൾ.





No comments:

Post a Comment