Saturday 31 October 2015

ശലഭായനം


ഞാൻ വസന്തങ്ങളുടെ 
കാവൽക്കാരിയായിരുന്നു. 
ചില്ലകളിൽ ചേല ചുറ്റിയും ,   
ശലഭായന വീഥികളിൽ 
പൂക്കൾ വിരിച്ചും ,
ഓരോ രോമകൂപത്തിലും   
നിറങ്ങളണിഞ്ഞും നിന്ന
ഋതു ഞാനായിരുന്നു.
. . . . . . . . . . . . . . . . . . . . . . . . . .

നരച്ച ചായക്കൂട്ടുകളാലൊരു 
ചിത്രകാരൻ വരണ്ട മണ്ണിലെന്നെ
വരച്ചടക്കം ചെയ്യും വരെ!

5 comments:

  1. നല്ല കവിത ...തട്ടും തടവും ഇല്ലാത്ത വരികള്‍ ....
    ആശംസകള്‍ .

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete