Saturday 2 May 2015

തുണ




കഥ :
          ഞാനൊരു പുഴയായിരുന്നു
          കൈനീട്ടി പുണരാൻ കരകളും
          കരളേറ്റു വാങ്ങാൻ കടലുമില്ലാ-
          തായപ്പോഴാണ് ഞാൻ തടാകമായത്.

കുട :
          തളരുമ്പോഴാണ് തണലാകേണ്ടത്,
          മഴയോളം പെയ്ത് വെയിലായി
          വളർന്നിട്ടെന്തിന് കുടയുടെ കരുതൽ?

കണ്ണ് :
           കല്ലിനും കടലാസിനുമിടയിൽ കണ്ണുടക്കി,
           കുത്തിക്കുറിച്ചിട്ട പേരുകൾക്ക് നടുവിൽ
           കണ്ണാടിച്ചീളു കൊണ്ട മുറിവ്,
           കണ്ണടയ്ക്കകമത്രയും കറുപ്പ്!

കരിയില :
               പടരാൻ ചില്ലകളുണ്ടായിരുന്നെങ്കിൽ
                ഞാൻ മണ്ണിന്റെ മാറിൽ പറ്റിച്ചേർന്നു,
                മതിലിടത്തോളം മാത്രം
                നടന്ന് മടങ്ങില്ലായിരുന്നു.
                

No comments:

Post a Comment