Tuesday 14 January 2014

തമസ്സ്

യുഗങ്ങൾക്കപ്പുറം സഞ്ചരിച്ച്,
കാലത്തിന്റെ കല്‍പ്പടവുകള്‍
കയറിയെത്തിയവൻ.

കൈനീട്ടിയില്ല,മുട്ടുകുത്തിയില്ല
കണ്ണുകളെ  കടന്നുപിടിച്ചു,
കീഴടക്കി!

ഒരിക്കലല്ല മൂന്നുവട്ടം,അവസാന
ദൃഷ്ടി പതിഞ്ഞപ്പോളാണവൾ
ഭസ്മമായത്.

തപസ്സിലല്ല തമസ്സിലായിരുന്നു
സൃഷ്ടി,വിഷ ദംശമേറ്റ് പിടഞ്ഞ
മുഹുർത്തത്തിൽ!

പ്രകൃതിയുടെ ജന്മരഹസ്യം
മുടിക്കെട്ടിൽ ഒളിപ്പിച്ച
പുരുഷൻ.

അരുത്,ചിരിക്കരുത്...
മനുഷ്യനാവുന്നു.
വന്യതയെ മെരുക്കരുത്
ദേവനായാലോ?

ജടയിൽ നിന്നും പൊക്കിൾ
കൊടിയോളം നീളുന്ന
നൂറ്റാണ്ടുകളുടെ നൂലിഴകൾ
മുറിക്കും വരെ,അസുരത്വം.


      

No comments:

Post a Comment