Thursday 28 November 2013

വൃത്തം

കണ്‍മഷിയിൽ ചാലിച്ച മുത്തമവളെയാദ്യം
വട്ടത്തിൽ  തൊടുവിച്ചത് അമ്മയായിരുന്നു.

യുക്തി കയറിയിറങ്ങിയതിൽ പിന്നെയവൾ
നിറങ്ങൾക്ക് നെറ്റിയിലിടം കൊടുത്തിരുന്നില്ല.

വസന്തത്തിലവനായി കുങ്കുമ്മപ്പൂക്കളേറെ
വിരിയുന്നുണ്ടവളുടെ പുരികങ്ങൾക്കിടയിൽ.

നെറുകയിലവൻ ചുവന്ന ചുംബനമാകുവോളം
വൃത്തത്തിന്റെയും ശിഷ്ടകാലമവന്റെയും

 ചുറ്റളവിലേക്ക് അവളെയൊതുക്കി നിർത്താൻ
കാഴ്ച്ച മറച്ചാണിന്നും സുന്ദരിക്ക് പൊട്ടുക്കുത്തൽ.

No comments:

Post a Comment